2:11

ഒന്നാമത്തേതിന്റെ പേര് പിഷോണ്. അത് സ്വർണ്ണത്തിന്റെ നാടായ ഹവിലാ മുഴുവൻ ചുറ്റിയൊഴുകുന്നു.

2:10

തോട്ടം നനയ്ക്കാൻ ഏദനിൽ നിന്ന് ഒരു നദി പുറപ്പെട്ടു. അവിടെ വച്ച് അത് നാല് കൈവഴികളായി പിരിഞ്ഞു.

2:9

കാഴ്ചയ്ക്ക് കൗതുകവും ഭക്ഷിക്കാൻ സ്വാദുമുള്ള പഴങ്ങൾ കായ്ക്കുന്ന എല്ലാത്തരം വൃക്ഷങ്ങളും അവിടുന്നു മണ്ണിൽ നിന്ന് പുറപ്പെടുവിച്ചു. ജീവന്റെ വൃക്ഷവും നന്മതിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷവും തോട്ടത്തിന്റെ നടുവിൽ അവിടുന്നു വളർത്തി.

2:8

അവിടുന്നു കിഴക്ക് ഏദനിൽ ഒരു തോട്ടം ഉണ്ടാക്കി, താൻ രൂപം കൊടുത്ത മനുഷ്യനെ അവിടെ താമസിപ്പിച്ചു.

2:7

ദൈവമായ കർത്താവ് ഭൂമിയിലെ പൂഴികൊണ്ടു മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്റെ ശ്വാസം അവന്റെ നാസാരന്ദ്രങ്ങളിലേക്ക് നിശ്വസിക്കുകയും ചെയ്തു. അങ്ങനെ മനുഷ്യൻ ജീവനുള്ളവനായിത്തീർന്നു.

2:5

ദൈവമായ കർത്താവ് ആകാശവും ഭൂമിയും സൃഷ്ടിച്ച നാളിൽ ഭൂമിയിൽ പുല്ലോ ചെടിയോ മുളച്ചിരുന്നില്ല. കാരണം അവിടുന്ന് ഭൂമിയിൽ മഴ പെയ്യിച്ചിരുന്നില്ല. കൃഷി ചെയ്യാൻ ഭൂമിയിൽ മനുഷ്യനുണ്ടായിരുന്നുമില്ല.

2:3

സൃഷ്ടികർമ്മം പൂർത്തിയാക്കി, തന്റെ പ്രവൃത്തികളിൽ നിന്നു വിരമിച്ചു വിശ്രമിച്ച ഏഴാം ദിവസത്തെ ദൈവം അനുഗ്രഹിച്ചു വിശുദ്ധമാക്കി.

2:2

ദൈവം തന്റെ ജോലി ഏഴാം ദിവസം പൂർത്തിയാക്കി. താൻ തുടങ്ങിയ പ്രവൃത്തിയിൽ നിന്നു വിരമിച്ചു, ഏഴാം ദിവസം അവിടുന്നു വിശ്രമിച്ചു.