2:21

അതുകൊണ്ട്, ദൈവമായ കർത്താവ് മനുഷ്യനെ ഗാഢനിദ്രയിലാഴ്ത്തി, ഉറങ്ങിക്കിടന്ന അവന്റെ വാരിയെല്ലുകളിൽ ഒന്ന് എടുത്തതിനു ശേഷം അവിടം മാംസം കൊണ്ടു മൂടി.

2:20

എല്ലാ കന്നുകാലികൾക്കും ആകാശത്തിലെ പറവകൾക്കും വയലിലെ മൃഗങ്ങൾക്കും അവൻ പേരിട്ടു. എന്നാൽ, തനിക്കിണങ്ങിയ തുണയെ കണ്ടില്ല.

2:19

ദൈവമായ കർത്താവ് ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ സകല പക്ഷികളെയും മണ്ണിൽ നിന്നു രൂപപ്പെടുത്തി. അവയ്ക്ക് മനുഷ്യൻ എന്തു പേരിടുമെന്ന് അറിയാൻ അവിടുന്ന് അവയെ അവന്റെ മുമ്പിൽ കൊണ്ടുവന്നു. മനുഷ്യൻ വിളിച്ചത് അവയ്ക്കു പേരായിത്തീർന്നു.

2:18

ദൈവമായ കർത്താവ് അരുളിച്ചെയ്തു: മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; അവനു ചേർന്ന ഇണയെ ഞാൻ നൽകും.

2:17

എന്നാൽ, നന്മതിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്; തിന്നുന്ന ദിവസം നീ മരിക്കും.

2:16

അവിടുന്ന് അവനോട് കല്പിച്ചു: തോട്ടത്തിലെ എല്ലാ വൃക്ഷങ്ങളുടെയും ഫലം ഭക്ഷിച്ചുകൊള്ളുക.

2:15

ഏദൻതോട്ടം കൃഷിചെയ്യാനും സംരക്ഷിക്കാനും ദൈവമായ കർത്താവ് മനുഷ്യനെ അവിടെയാക്കി.

2:14

മൂന്നാമത്തെ നദിയുടെ പേര് ടൈഗ്രീസ്. അത് അസ്സീറിയായുടെ കിഴക്ക് ഭാഗത്ത് കൂടി ഒഴുകുന്നു. നാലാമത്തെ നദി യൂഫ്രട്ടീസ്.

2:13

രണ്ടാമത്തെ നദിയുടെ പേര് ഗിഹോണ്. അത് കുഷ് എന്ന നാടിനെ ചുറ്റിയൊഴുകുന്നു.

2:12

ആ നാട്ടിലെ സ്വർണം മേൽത്തരമാണ്. അവിടെ സുഗന്ധദ്രവ്യങ്ങളും പവിഴക്കല്ലുകളുമുണ്ട്.