1:21

അങ്ങനെ ദൈവം ഭീമാകാരങ്ങളായ ജലജന്തുക്കളെയും കടലിൽ പറ്റംചേർന്നു ചരിക്കുന്ന സകലവിധ ജീവികളെയും എല്ലാത്തരം പക്ഷികളെയും സൃഷ്ടിച്ചു. അവ നല്ലതെന്ന് അവിടുന്നു കണ്ടു.

1:20

ദൈവം വീണ്ടും അരുളിച്ചെയ്തു: വെള്ളം ജീവജാലങ്ങളെ പുറപ്പെടുവിക്കട്ടെ; പക്ഷികൾ ഭൂമിക്കു മീതേ ആകാശവിതാനത്തിൽ പറക്കട്ടെ.

1:18

ഭൂമിയിൽ പ്രകാശം ചൊരിയാനും രാവിനെയും പകലിനെയും നിയന്ത്രിക്കാനും വെളിച്ചത്തെ ഇരുളിൽ നിന്നു വേർതിരിക്കാനും ദൈവം അവയെ ആകാശവിതാനത്തിൽ സ്ഥാപിച്ചു. അത് നല്ലതെന്നു ദൈവം കണ്ടു.

1:16

ദൈവം രണ്ടു മഹാദീപങ്ങൾ സൃഷ്ടിച്ചു. പകലിനെ നയിക്കാൻ വലുത്, രാത്രിയെ നയിക്കാൻ ചെറുത്.

1:15

ഭൂമിയിൽ പ്രകാശം ചൊരിയാൻവേണ്ടി അവ ആകാശ വിതാനത്തിൽ ദീപങ്ങളായി നിൽക്കട്ടെ.അങ്ങനെ സംഭവിച്ചു.

1:14

ദൈവം വീണ്ടും അരുളി ചെയ്തു: രാവും പകലും വേർതിരിക്കാൻ ആകാശവിതാനത്തിൽ പ്രകാശങ്ങൾ ഉണ്ടാകട്ടെ. അവ ഋതുക്കളും ദിനങ്ങളും വർഷങ്ങളും കുറിക്കുന്ന അടയാളങ്ങളായിരിക്കട്ടെ.

1:12

ഭൂമി എല്ലാത്തരം ഹരിത സസ്യങ്ങളും ധാന്യച്ചെടികളും വിത്തുള്ള ഫലങ്ങളോടുകൂടിയ വൃക്ഷങ്ങളും മുളപ്പിച്ചു. അവ നല്ലതെന്നു ദൈവം കണ്ടു.